ബെംഗളൂരു ∙ ബെലന്തൂർ മേഖലയിലെ മലിനജല സംസ്കരണ പ്ലാന്റിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ് ബെലന്തൂർ അമാനിഖനേയിലാണു 136 ദശലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിച്ചത്.
ബെലന്തൂരിനു പുറമേ ഹൊറമാവ് അഗര, ദൊഡബലേ, കാടുഗോഡി എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഇവിടെ ശുദ്ധീകരിക്കാൻ സാധിക്കുന്നതോടെ ബെലന്തൂർ തടാകത്തിലെ മാലിന്യപ്രശ്നം ഒരുപരിധിവരെ കുറയ്ക്കാൻ സാധിക്കും.
ബിഡബ്ല്യുഎസ്എസ്ബി നഗരത്തിൽ 18 ഇടങ്ങളിലാണു മലിനജലസംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത്. ഇതിൽ ആറെണ്ണമാണു പ്രവർത്തനമാരംഭിച്ചത്. കെങ്കേരിയിലെ യെലമാലപ്പ ചെട്ടി തടാകക്കരയിലെയും നിർമാണപ്രവൃത്തികൾ അവസാനഘട്ടത്തിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.