നഷ്ട്ടതോടെ നിര്‍ത്തിയ മൈസൂരു–ചെന്നൈ വിമാന സർവീസുകൾ പുനരാരംഭിച്ചു;ഉഡാന്‍ സര്‍വിസില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തുന്നത്‌ ചിരഞ്ജീവിയുടെ മകന്റെ നേതൃത്വത്തില്‍ ഉള്ള വിമാനകമ്പനി.

മൈസൂരു ∙ ഇടവേളയ്ക്കുശേഷം മൈസൂരു വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു. കേന്ദ്രസർക്കാരിന്റെ ഉഡെ ദേശ് ക ആം നാഗരിക് (ഉഡാൻ) പദ്ധതിപ്രകാരം മൈസൂരുവിൽനിന്നു ചെന്നൈയിലേക്കുള്ള ട്രൂ ജെറ്റ് എയർവേയ്സിന്റെ ആദ്യ സർവീസ് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രിമാരായ ആർ.വി.ദേശ്പാണ്ഡെ, ഡോ. എച്ച്.സി.മഹാദേവപ്പ, പ്രതാപ് സിൻഹ എംപി, ജി.ടി.ദേവെ ഗൗഡ എംഎൽഎ എന്നിവർ പങ്കെടുത്തു.

72 സീറ്റുള്ള എടിആർ വിമാനമാണു സർവീസിന് ഉപയോഗിക്കുന്നത്. വൈകിട്ട് 5.25നു ചെന്നൈയിൽനിന്നു പുറപ്പെടുന്ന വിമാനം 6.40നു മൈസൂരുവിലെത്തും. തിരിച്ചു മൈസൂരുവിൽനിന്നു രാത്രി 7.05നു പുറപ്പെട്ട് 8.20നു ചെന്നൈയിലെത്തും. മൈസൂരു നഗരത്തിൽനിന്നു പത്ത് കിലോമീറ്റർ അകലെ മന്ദാകാലിയിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം 2010ലാണ് പ്രവർത്തനമാരംഭിച്ചത്. ആദ്യഘട്ടത്തിൽ ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും സ്വകാര്യ എയർ ലൈനുകൾ സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാർ കുറഞ്ഞതോടെ നിർത്തലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us