തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യവിൽപ്പനശാലകൾ കോവിഡിന് മുമ്പുള്ള സമയക്രമം വീണ്ടും പാലിക്കും.

കൊവിഡ്-19 പാൻഡെമിക് ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്നതുപോലെ തമിഴ്‌നാട്ടിലെ എല്ലാ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യ വിൽപനശാലകളും അവയോട് അനുബന്ധിച്ചുള്ള ബാറുകളും ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. റീജിയണൽ മാനേജർമാർക്കും ജില്ലാ മാനേജർമാർക്കും അയച്ച സർക്കുലറിൽ പുതിയ സമയക്രമം ഉടൻ പ്രാബല്യത്തിൽ വരും

COVID-19 ന്റെ രണ്ടാം തരംഗത്തിൽ ഹ്രസ്വമായി അടച്ചിട്ടിരുന്ന മദ്യശാലകൾ 2021 ജൂലൈയിൽ വീണ്ടും തുറന്നതു മുതൽ രാവിലെ 10 മുതൽ രാത്രി 8 വരെയാണ് പ്രവർത്തിച്ചിരുന്നത്. കൂടാതെ നവംബർ 1 മുതൽ അടുത്തിടെ മാത്രം തുറക്കാൻ അനുവദിച്ചിരുന്ന മദ്യശാലകളോട് അനുബന്ധിച്ചുള്ള ബാറുകളും രാവിലെ 10 മുതൽ രാത്രി 8 വരെയും പ്രവർത്തിച്ചു.

തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ ലിമിറ്റഡ് (ടാസ്മാക്) മദ്യവിൽപ്പനശാലകളിൽ നിന്ന് മദ്യം വാങ്ങുന്നവർക്ക് തമിഴ്‌നാട് സർക്കാർ അടുത്തിടെ മുഴുവൻ വാക്‌സിനേഷൻ നിർബന്ധമാക്കിയിരുന്നു. 

പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമൈക്രോണിനെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച തീവ്രമായ മുൻകരുതൽ നടപടികളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്  നവംബർ 28 ഞായറാഴ്ച സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യം ഈ തീരുമാനം പ്രഖ്യാപിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us