വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നല്കുന്നവർക്കെതിരെ കർശന ശിക്ഷ നടപടികൾ സ്വീകരിക്കും; മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് ടെസ്റ്റ് ഫലങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പറഞ്ഞു. അതിർത്തി കടന്നു വരുന്ന ചില ആളുകൾ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വ്യാജമായി നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ജാഗ്രത പാലിക്കുന്നുണ്ടെന്നും കുറ്റവാളികളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബൊമ്മൈ പറഞ്ഞു. വ്യാജ നെഗറ്റീവ് റിപ്പോർട്ടുകൾ ലഭിച്ചതായി കണ്ടെത്തിയവർക്കായി പരിശോധനകൾ വീണ്ടും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts