ശുചിമുറിയിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് പങ്കാളികൾ മരിച്ച നിലയിൽ

ബെംഗളൂരു: ശുചിമുറിയിൽ വാട്ടർ ഹീറ്ററിൽ നിന്നുള്ള വിശവാതകം ശ്വസിച്ച് ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളികൾ മരിച്ചു. ചാമരാജനഗർ ജില്ലയിൽ നിന്നുള്ള ചന്ദ്രശേഖർ, ബെലഗാവി ജില്ലയിൽ നിന്നുള്ള സുധാ റാണി എന്നിവരാണ് മരിച്ചത്. ഇരുവരെയും ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ യെലഹങ്ക താലൂക്കിലെ തരബനഹള്ളി ഗ്രാമത്തിലാണ് സംഭവം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള നക്ഷത്ര ഹോട്ടലിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്.

  വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പരിക്കേറ്റ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു

യെലഹങ്കയ്ക്ക് സമീപം തരബനഹളളിയിലെ വീട്ടിലാണ് സംഭവം. ശുചിമുറിയിയുടെ വാതിലും വെന്റിലേറ്ററും അടഞ്ഞ നിലയിലായിരുന്നെന്നും വാട്ടർ ഹീറ്ററിൽ നിന്നുള്ള കാർബൺ മോണോക്സയിഡ് ശ്വസിച്ചതാകാം മരണകരണമെന്നും പോലീസ് പറഞ്ഞു. ഇരുവരും ഹോട്ടലിൽ ജോലിക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. തുടർന്ന് പോലീസ് എത്തി വാതിൽ പോളിച്ചാണ് അകത്തു കടന്നത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനം ആഗ്രഹിക്കുന്നത് തുടര്‍ഭരണം; വോട്ട് ചെയ്ത് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെക്കികളെ വലയിലാക്കുന്ന പുതിയ 'വ്യാജ ഇന്റര്‍വ്യൂ വഴി തട്ടിപ്പ്; മുന്നറിയിപ്പുമായി ടെക്കി
[masterslider id="10"]

Related posts

Click Here to Follow Us