മുസ്ലീം കച്ചവടക്കാരനെ അക്രമിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതികളെ മർദ്ദിച്ച പോലീസുകാർക്ക് സസ്‌പെൻഷൻ

POLICE CRIMINAL

ബെംഗളൂരു : കരാന്തകയിലെ മുസ്ലീം തേങ്ങ വിൽപനക്കാരനെ ചീത്തവിളിച്ചതിന് കസ്റ്റഡിയിലെടുത്ത മൂന്ന് വലതുപക്ഷ പ്രവർത്തകരെ മർദ്ദിച്ചുവെന്നാരോപിച്ച് ഒരു പോലീസ് ഇൻസ്പെക്ടറെയും മൂന്ന് കോൺസ്റ്റബിൾമാരെയും സസ്‌പെൻഡ് ചെയ്തു.

പോലീസ് കസ്റ്റഡിയിൽ മൂവരെയും മർദ്ദിച്ച സംഭവത്തിൽ ബജ്‌പെ പോലീസ് സബ് ഇൻസ്‌പെക്ടർ പി ജി സന്ദേശ്, കോൺസ്റ്റബിൾമാരായ പ്രവീൺ, സുനിൽ, സയ്യിദ് ഇംതിയാസ് എന്നിവരെ സസ്പെൻഡ് ചെയ്തതായി മംഗളൂരു പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു.

  നാട്ടിൽ പോയി വോട്ട് ചെയ്യണോ? ടിക്കറ്റ് കിട്ടാൻ ഇനി ടെൻഷൻ വേണ്ട; കെഎസ്ആർടിസി വക സ്പെഷ്യൽ ബസുകൾ റെഡി!

15 വർഷമായി നഗരത്തിൽ കച്ചവടക്കാരനായ ഇസ്മയിലിനെ, സംസ്ഥാനത്ത് മുസ്ലീം വ്യാപാരികൾക്കെതിരെ അടുത്തിടെ നടന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് വലതുപക്ഷ പ്രവർത്തകർ തടഞ്ഞതായി പോലീസ് പറഞ്ഞു. മഹേഷ് കട്ടീലിനും കൂട്ടാളികൾക്കുമെതിരെ ഞായറാഴ്ച ഇസ്മായിൽ പരാതി നൽകുകയും അവരെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും ബജ്‌പെ പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയ ഒരാൾ ആക്രമിക്കപ്പെടുകയും ചെയ്തു.

രണ്ട് വലതുപക്ഷ പ്രവർത്തകരെ വെൻലോക്ക് ആശുപത്രിയിലും ഒരാൾ സഞ്ജിവിനി ആശുപത്രിയിലും ചികിത്സയിലാണെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ മഹേഷ് കുമാർ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts

Click Here to Follow Us