വാരാന്ത്യ നിരോധനം; നന്ദി ഹിൽസ് സന്ദർശിക്കാൻ എത്തിയ നൂറുകണക്കിന് ആളുകളെ തിരിച്ചയച്ചു

ബെംഗളൂരു : കൊവിഡ് മൂന്നാം തരംഗത്തിന് മുന്നോടിയായി സന്ദർശകർക്ക് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ വാരാന്ത്യ നിരോധനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന വസ്തുത അവഗണിച്ച് എത്തിയ നൂറുകണക്കിന് ആളുകളെ ഞായറാഴ്ച നന്ദി ഹിൽസിൽ നിന്ന് തിരിച്ചയച്ചു. മലകളിലേക്കുള്ള പ്രവേശനം ആവശ്യപ്പെട്ട് ചില സന്ദർശകർ പ്രതിഷേധിക്കാൻ ശ്രമിച്ചു.

മലയടിവാരത്ത് സുരക്ഷ ശക്തമാക്കുകയും സന്ദർശകരെ മുകളിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവർത്തിച്ചുള്ള അപേക്ഷകൾ അവഗണിച്ച് അധികൃതർ തിരിച്ചയക്കുകയും ചെയ്തു. വൻതോതിൽ എത്തിയ സന്ദർശകർ, ഡെപ്യൂട്ടി കമ്മീഷണർ സ്ഥലത്തെത്തി, കയറാൻ അനുവദിക്കണമെന്ന തങ്ങളുടെ ആവശ്യം പരിഹരിക്കണമെന്ന് പറഞ്ഞ് പ്രകടനം നടത്താൻ ശ്രമിച്ചതോടെ ഒരു ഘട്ടത്തിൽ സംഘർഷ അവസ്ഥയറിലേക്ക് നീണ്ടു കാര്യങ്ങൾ.

  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ

പ്രതിഷേധ പരിപാടികൾ ഉപേക്ഷിച്ച് പിരിഞ്ഞുപോകാൻ പോലീസ് ഉദ്യോഗസ്ഥരും ടൂറിസം വകുപ്പ് അധികൃതരും സന്ദർശകരെ ബോധ്യപ്പെടുത്തി. “അഭ്യർത്ഥിച്ചിട്ടും, വാരാന്ത്യങ്ങളിൽ സന്ദർശകരുടെ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി അവർ ഞങ്ങളെ മുന്നോട്ട് പോകാൻ അനുവദിച്ചില്ല,” ഐടി പ്രൊഫഷണലും വൈറ്റ്ഫീൽഡ് നിവാസിയുമായ ഗൗതം മിശ്ര പറഞ്ഞു. പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച നിയമങ്ങളിൽ വ്യക്തതയില്ലെന്ന് മിശ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts