അവിശ്വാസ പ്രമേയം: വിട്ടുനില്‍ക്കാന്‍ ശിവസേനയുടെ തീരുമാനം; ഇറങ്ങിപ്പോക്ക് നടത്തി ബിജെഡി അംഗങ്ങള്‍

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിനെതിരായ ടിഡിപി അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിച്ചു. ടിഡിപിയുടെ പ്രമേയത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളും പിന്തുണക്കുന്നുണ്ട്.

അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്. അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ടി.ഡി.പി അംഗം ജയദേവ് ഗല്ലയാണ്. ആന്ധ്രപ്രദേശ്​ വിഷയത്തില്‍ ഊന്നിയായിരുന്നു ജയദേവ്​ ഗല്ലയുടെ പ്രസംഗം

അതേസമയം ബിജു ജനതാദള്‍ (ബിജെഡി) അംഗങ്ങള്‍ ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അതുകൂടാതെ, 18 എംപിമാരുള്ള ശിവസേന വോട്ടെടുപ്പില്‍നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ബി.ജെ.പിക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്ന വിപ്പ് ശിവസേന പിന്‍വലിച്ചിരുന്നു. അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ച ശേഷമാണ് ശിവസേനയുടെ ഈ മലക്കം മറിച്ചില്‍.

  രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ; പ്രവാസികൾ ദുരിതത്തിൽ

നിലവില്‍, ഇപ്പോള്‍ സര്‍ക്കാരിനെ അനുകൂലിക്കുന്നവരുടെ എണ്ണം 296 ആണ്. അതായത്, അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഇതിനകം ഉറപ്പാക്കി കഴിഞ്ഞു.

മോദി സര്‍ക്കാരിനെ ഇളക്കാന്‍ കഴിയില്ല, എങ്കിലും സംവാദത്തില്‍ സര്‍ക്കാരിന്‍റെ മുഖം തുറന്നുകാട്ടാനാകും ഇനി പ്രതിപക്ഷത്തിന്‍റെ ശ്രമം.

  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി

നരേന്ദ്രമോദി സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയമാണ് ഇപ്പോള്‍ ലോക്‌സഭ പരിഗണിക്കുന്നത്. വോട്ടെടുപ്പ് വൈകുന്നേരം ആറു മണിക്ക് നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
[masterslider id="10"]

Related posts