അഞ്ഞൂറ് രൂപ മോഷ്ട്ടിച്ചു എന്നാരോപിച്ച് മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് ക്രുരമായ ശാരീരിക പീഡനം.

ബെംഗളൂരു : ധൈര്യവും ഏകാഗ്രതയും വേണ്ട ഒരു ജോലിയാണ് നഴ്സിംഗ് എന്നത് നമുക്ക് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.മാലാഖമാര്‍ എന്നെല്ലാം നമ്മള്‍ പറയുമ്പോഴും ഇന്നീ സമൂഹം ജോലി സ്ഥലത്ത് നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്,കേരളത്തിലെ ഒരു ആശുപത്രിയില്‍ നഴ്സ് മാര്‍ മര്‍ദനതിന് ഇരയായിട്ടു കുറച്ചു ദിവസമേ ആയിട്ടുള്ളൂ.

ലഭിക്കേണ്ട മിനിമം വേതനത്തിന് വേണ്ടി സമരം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ സമൂഹം , എന്നാല്‍ ബെംഗളൂരു വിലെ സ്ഥിതി ഗതികള്‍ മറ്റൊരു രൂപത്തില്‍ ആണ് ,മൂന്നാഴ്ച മുന്‍പാണ്‌ ബന്നാര്‍ഘട്ട റോഡില്‍ ഉള്ള ഒരു പ്രശസ്ത ആശുപത്രി ശൃംഗലയിലെ ഒരു സ്ഥാപനത്തില്‍ ഒരു

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്

നഴ്സിനെ ഡോക്ടര്‍ മര്‍ദിച്ചത്,മറ്റൊരു മര്‍ദന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്‌, 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച്  ഒരു  നഴ്സിംഗ് കോളേജ്  മാനേജ്‌മന്റ്‌ ഒരു നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദിച്ചു എന്നാ വാര്‍ത്തയാണ് പുറത്ത് വരുന്നത്,മര്‍ദിച്ചതിന് ശേഷം ലാബില്‍ പൂട്ടിയിട്ട വിദ്യാര്‍ഥിനിയെ മറ്റു സഹപാഠികള്‍ രക്ഷിക്കുകയായിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ടു “ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ “ന്റെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റ്‌ താഴെ വായിക്കാം.

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

(ഐ എൻ എ കർണാടകയുടെ പേജിൽ വന്ന സന്ദേശം അവർ സ്വയം പിൻവലിക്കുകയോ ഫേസ്ബുക്ക് നീക്കം ചെയ്യുകയോ ചെയ്തതിനാൽ പോസ്റ്റ് ഇപ്പോൾ ലഭ്യമല്ല ,ഇത് മുൻകൂട്ടി കണ്ട് ഞങ്ങൾ എടുത്തു വച്ച സ്ക്രീൻ ഷോട്ട് മുകളിൽ ചേർക്കുന്നു)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
[masterslider id="10"]

Related posts