കടലാസിൽ അവശേഷിച്ച് ഗോരഗുണ്ടെപാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാനുള്ള പദ്ധതി

ബെംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനുകളിലൊന്നായ ഗോരഗുണ്ടെപാളയ ജംഗ്ഷൻ എട്ട് വർഷത്തോളമായി ചുവപ്പ് നാടയിൽ നിന്നും രക്ഷപെടാൻ കാത്തിരിക്കുകയാണ്. 2022-23ലെ ബജറ്റ് പ്രസംഗത്തിൽ പദ്ധതിക്ക് ഊർജം നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വാഗ്ദ്ധാനം ചെയ്‌തിരുന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും നടന്നിട്ടില്ലന്നാണ് ആക്ഷേപം.

ജംക്‌ഷനിൽ അടിപ്പാത നിർമിക്കാനുള്ള പദ്ധതി 2016-ൽ ആരംഭിച്ചിരുന്നു, 2019-ഓടെ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബിഡിഎ) ചുണ്ണാമ്പുകല്ല് സ്ലാബുകൾ നിരത്തി പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. എന്നാൽ, അന്നുമുതൽ പണി മുടങ്ങിക്കിടക്കുകയാണ്.
തുടർന്ന് മൂന്ന് ഓപ്ഷനുകളുള്ള ഒരു നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിരുന്നു.

“അണ്ടർപാസിനൊപ്പം മൂന്ന് പ്രത്യേക പാതകളുള്ള റോഡ് വീതികൂട്ടുക എന്നതായിരുന്നു അതിലൊന്ന്. ഇതിന് 750 കോടി രൂപ ചെലവ് വരും.
അതുകൂടാതെ, സുഗമമായ വാഹന ഗതാഗതം ഉറപ്പാക്കാൻ ഒരു മേൽപ്പാലം നിർമ്മിക്കാനും നിർദ്ദേശിച്ചു. എന്നിരുന്നാലും, സർക്കാരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലന്നും ഒരു മുതിർന്ന ബിഡിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്ഥലം ഏറ്റെടുക്കൽ പ്രശ്‌നങ്ങൾ കാരണം മുടങ്ങിക്കിടക്കുന്നതിന് മുമ്പ് ഏഴ് കോടി രൂപയുടെ പ്രവൃത്തികൾ ബിഡിഎ ഏറ്റെടുത്തിരുന്നുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഭൂമി ഏറ്റെടുക്കൽ ചെലവ് പദ്ധതി ചെലവിനേക്കാൾ വളരെ കൂടുതലാണ്. ഇത് 1,100 കോടി രൂപ വരെ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ഔട്ടർ റിംഗ് റോഡുമായി ബന്ധിപ്പിക്കുന്നതിനാൽ ഇത് ഒരു നിർണായക ജംഗ്ഷനാണ്, കൂടാതെ മറ്റ് നഗരങ്ങളിലേക്ക് പോകുന്ന നിരവധി ബസുകൾ ഈ സ്ട്രെച്ച് വഴിയാണ് ഓടുന്നത്. ദിവസേനയുള്ള യാത്രക്കാർ വൈകുന്നതിൽ നിരാശ പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us